Skip to main content

ValimaiCBFC: U/A2022 ‧ Mystery/Thriller ‧ 2h 55m

Valimai
CBFC: U/A2022 ‧ Mystery/Thriller ‧ 2h 55m

‘തലയുടെ വിളയാട്ടം’; വലിമൈ റിവ്യു

  സതുരംഗവെട്ടേ, തീരൻ അധികാരമുണ്ട്ഒൻട്രു, നേർകൊണ്ട പാർവൈ....സംവിധാനം ചെയ്ത ചിത്രങ്ങളെല്ലാം സൂപ്പർ ഹിറ്റ്. ചർച്ചചെയ്യുന്ന പ്രമേയങ്ങളും  വ്യത്യസ്തം എച്ച്.വിനോദിന്റെ സംവിധാന മികവിൽ സൂപ്പർ താരം അജിത് കുമാർ ഒന്നിക്കുമ്പോൾ വലിമൈയിലും മറിച്ചൊന്നും അല്ല പ്രേക്ഷകർ പ്രതീക്ഷിച്ചത്.ബൈക്ക് സ്റ്റൻഡ് ഇഷ്ടപ്പെടുന്ന യുവാക്കളെ ഉപയോഗിച്ച് മയക്കുമരുന്ന് സാത്താൻ സേവയും വഴി കൊല്ലും കൊലയും നടത്തുന്ന ഒരു ഗ്രാങ്ന്റെ കഥയാണ് ഇത്തവണ വിനോദിന്റെ വരവ്.തമിഴ്നാട് പോലീസ് നേരിട്ടതിൽ വെച്ച് ഏറ്റവും മോശമായ ഗ്യാങ്ന് കൂച്ചുവിലങ്ങ് ഇടാൻ വരുന്നത് അർജുൻ കുമാർ എന്ന ഐപിഎസ് ഉദ്യോഗസ്ഥനും......
ബൈക്ക് ഇവ ഉപയോഗിച്ചുള്ള മാല മോഷണവും മയക്മരുന്നും കച്ചവടവും കൊലയും ഓരോ ആഴ്ചയും കഴിയുംതോറും പെരുകുകയാണ്.
 ചെന്നൈ നഗരത്തിൽ പോലും പോലീസിനു പോലും ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ.അന്വേഷണം എവിടെ തുടങ്ങണമെന്ന് യാതൊരു തുമ്പും ഇല്ലാതെ പോലീസ് പാടുപെടുമ്പോൾ ആണ് തലയുടെ കൊലമാസ്സ് എൻട്രി..... 😍😍😍💪🏼🔥

 അർജുൻ ട്രാൻസ്ഫറായി ചാർജ് എടുക്കുന്നത്. താൻ ഏറ്റെടുക്കുന്നത് ആദ്യ കേസിൽ തന്നെ വലിയൊരു അപകടം പതിയിരിക്കുന്ന തായി അർജുൻ മനസ്സിലാക്കുന്നു മണിക്കൂറുകൾക്കുള്ളിൽ കേസിന്റെ ചുരുളഴിയുന്നത് അർജുൻ കണ്ടെത്തുന്നത് ഞെട്ടിക്കുന്ന സത്യങ്ങളാണ്.സാത്താൻ സ്ലീവേസ് എന്ന ഡാർക്ക് വെബ്ബിലെ വെബ്സൈറ്റിലൂടെ കൊടും കുറ്റകൃത്യങ്ങൾ ചെയ്യുന്ന ഒരു ഗ്യാങ്. ഈ ഗ്യാങ്ങിന്റെ നേതാവിനെ കണ്ടെത്തുന്നതാണ് പിന്നീട് പോരാട്ടം നേർക്കുനേർ ആകുന്നേതു കരുത്തുറ്റ തിരക്കഥയും വേഗതയേറിയ അവതരണ ശൈലിയിലൂടെയും ചിത്രത്തിന്റെ ആദ്യ പകുതി നന്നായിരുന്നു....മാസ് മസാല രംഗങ്ങൾക്കും അമാനുഷിക ആക്ഷൻ സീക്വൻസുകൾക്കും പ്രാധാന്യം കൊടുക്കാതെ റിയലിസ്റ്റിക് ആയിട്ട് തന്നെയാണ് ചിത്രീകരണം വിനോദിന്റെ പ്രത്യേകിച്ചും റേസിംഗ് സീനുകളിൽ ക്യാമറ ആക്ഷൻ കൊറിയോഗ്രാഫി എടുത്തു പറയേണ്ട ഒന്നാണ്. പ്രീ ഇന്റർവെൽ ബ്ലോക്കിന് മുമ്പുള്ള അരമണിക്കൂർ മികച്ചൊരു വിഷ്വൽ ട്രീറ്റ് തന്നെ പ്രേക്ഷകർക്ക് സമ്മാനിക്കുന്നു. സിനിമയുടെ ട്രെയിലറിൽ കാണിക്കുന്ന ബസ് ചെയ്സിംഗ് തന്നെ അതിഗംഭീരം ആണ് അങ്ങേയറ്റം സാഹസിക വഹിച്ച ഈ രംഗങ്ങൾക്കും പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും കയ്യടി അർഹിക്കുന്നു.VFXന്റെ സാധ്യതകൾ പരമാവധി കുറച്ച് ലൈവ് ആക്ഷൻ രംഗങ്ങൾ ഉൾപ്പെടുത്തിയാണ്മേക്കിങ് 👌🏽💯

 പതിവുപോലെ അജിത് തന്നെയാണ് പ്രധാന ആകർഷണങ്ങൾ തന്റെ ജീവിതവുമായി ബന്ധപ്പെട്ട് ഇഷ്ടവിനോദം വാലിമൈയിലെ അദ്ദേഹത്തിന്റെ കഥാപാത്രത്തിന് ഉണ്ട്. പല ബൈക്ക് സ്റ്റൻഡ് രംഗങ്ങളും ഡ്യൂപ്പ് ഇല്ലാതെയാണ് അദ്ദേഹം ചെയ്തിരിക്കുന്നത്. വില്ലൻ ആയുള്ള കാർത്തികേയുടെ പെർഫോമൻസ് എടുത്തുപറയേണ്ടതാണ്.
 മലയാളിയായ വിനീഷ് പ്രഭാകർ, ധ്രുവൻ എന്നിവർ ഏറെ പ്രാധാന്യമുള്ള കഥാപാത്രങ്ങളായിരുന്നു ചിത്രത്തിൽ എത്തുന്നുണ്ട്. പേളി മാണി, ഹുമ ഖുറേഷി, സുമിത്ര,രാജ അയ്യപ്പാ,ചൈത്ര റെഡ്ഡി എന്നിവരാണ് മറ്റ് അഭിനേതാക്കൾ. നീരവ് ഷായുടെ ഛായാഗ്രഹണം ചിത്രത്തിന്റെ കരുത്ത് പകരുന്നുണ്ട്. പ്രത്യേകിച്ചും ചെയ്സിംഗ് തെങ്ങുകളിൽ ക്യാമറ ചലനങ്ങൾ ഹോളിവുഡ് ലെവലിൽ കാണുന്ന പ്രേക്ഷകന് അനുഭവപ്പെടുന്നുണ്ട്. യുവൻ ശങ്കർ രാജയുടെ സംഗീതവും സിനിമയോട് നീതിപുലർത്തി....,


 രണ്ടരവർഷത്തെ കാത്തിരിപ്പിനുശേഷം എത്തുന്ന "വലിമൈ"
 പ്രേക്ഷകരോട് 100% നീതിപുലർത്തുന്ന ചിത്രമാണ്.ആദ്യപകുതിയിലെ ഗംഭീര ആക്ഷനും രണ്ടാംപകുതിയിലെ ഫാമിലി സെന്റിമെൻസ് ചേരുമ്പോൾ പ്രേക്ഷകനെ ചിത്രം ആകർഷിക്കപ്പെടുന്നു. 😍😍💯🔥

 അജിത്ത് ആരാധകർക്ക് അല്ലാത്തവർക്കും ആഘോഷിക്കാനും ആവേശം കൊള്ളാനും ഉള്ള നിരവധി രംഗങ്ങൾ ഉള്ള ഈ ചിത്രം എല്ലാവരും തീയേറ്ററിൽ തന്നെ കാണേണ്ടതാണ്💯
ഈ റിവ്യൂ ഞാൻ പറയുന്നത് തല ആരാധകർക്ക് വേണ്ടി മാത്രമല്ല 'വലിമൈ'
എന്നാ ഈ അജിത് ചിത്രം നല്ലൊരു എന്റർടൈൻമെന്റ് തന്നെ ഈയടുത്തകാലത്ത് അജിത്ത് ചെയ്ത എല്ലാ സിനിമയിൽ അഞ്ചു വർഷങ്ങൾക്കിപ്പുറം മികച്ച എന്ന് എന്റെ അഭിപ്രായം എന്റെ ഈ അഭിപ്രായത്തോട് നിങ്ങൾ യോജിക്കുന്നുവോ എന്നില്ല എന്തായാലും നിങ്ങളുടെ കമന്റ് ബോക്സിൽ ഷെയർ ചെയ്യുക

                                                                    Aneeshkumar
Master._ak
Rate 4.4/5

അടുത്തത് ; അജഗജാന്തരം 🐘🐘🐘
                                                        
                                                      


Comments

Unknown said…
Good Review...
I am planning for a theatre visit
MASTER__(AK) said…
Good Decided 🔥👏🏻💯

Popular posts from this blog

12th Man Official Review

  12th Man Official Review ഒരു റിസോർട്ടിലേക്ക് ആഘോഷിക്കാനെത്തുന്ന 11 സുഹൃത്തുക്കൾ പന്ത്രണ്ടാമനായി എത്തുന്ന ഒരു അപരിചിതൻ. പാർട്ടി തുടങ്ങി ഒരു മണിക്കൂർ പിന്നിടുമ്പോൾ അവശേഷിക്കുന്ന 10 സുഹൃത്തുക്കൾ മാത്രം ആ ഒരു സുഹൃത്തിനെ കൊന്ന കൊലയാളി അവരിൽ ആരാണ് ? ആദ്യവസാനം കാണികളെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്നു എന്നതിനാലാണ് 12th മാൻ എന്ന സിനിമയുടെ വിജയം......   12th മാൻ എന്ന സിനിമയിലൂടെ ജീത്തു ജോസഫ് മോഹൻലാൽ സാറും വീണ്ടും മലയാളി പ്രേക്ഷകരെ വീണ്ടും ഞെട്ടി ക്കുകയാണ് ദൃശ്യത്തിനു ശേഷം എന്താണ് ജിത്തുജോസഫ് ലാൽ കോമ്പിനേഷൻ ഇന്നും പ്രേക്ഷകർ ആഗ്രഹിക്കുന്നത് അത് കൃത്യമായും നൽകിയ സിനിമയാണ് 12th Man സിനിമയുടെ ദൈർഘ്യം എന്നുപറയുന്നത് രണ്ടു മണിക്കൂർ 43 മിനിറ്റ് സിനിമയുടെ നട്ടെല്ല് എന്ന് പറയുന്നത് തിരക്കഥ തന്നെയാണ്.  അഞ്ചു പുരുഷന്മാരും 6 സ്ത്രീകളും അടങ്ങുന്ന സംഘം ആണ് അതിൽ ഒരാളുടെ ബാച്ച്ലർ പാർട്ടിക്കായി റിസോർട്ടിലേക്ക് എത്തുന്നത്. അടിച്ചു പൂക്കുറ്റിയായി കോൺതെറ്റി റിസോർട്ടിൽ അലമ്പ് ഉണ്ടാക്കുന്ന അപരിചിതനായ ആണ് അനാവശ്യമായി പ്രശ്നം ഉണ്ടാക്കുക സ്ത്രീകളോട് ദയാർദ്ര പ്രയോഗം നടത്തുകയും ചെയ്യുന്ന ഒരു കഥാപാത്രം...

ചരിത്രത്തിൽനിന്ന് ഉറവയെടുത്ത കഥ; പകയും പ്രതികാരവും ചുവപ്പിച്ചത് – പൊന്നിയിൻ സെൽവൻ PART 1

ഇതിഹാസങ്ങളോടു പണ്ടു മുതലേ പ്രത്യേക താൽപര്യമുണ്ട് മണിരത്നത്തിന്. മഹാഭാരത്തിലെ കർണകഥയിൽനിന്നു കടമെടുത്ത ദളപതിയും രാമായണത്തിലെ രാവണനിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടെടുത്ത രാവണും ഒക്കെ അതിനു തെളിവുകളാണ്. എന്നാൽ ഇത്തവണ ചരിത്ര പശ്ചാത്തലമുള്ള, ഇതിഹാസസമാനമായ ഒരു നോവലിനെയാണ് മണിരത്നം സ്ക്രീനിലെത്തിക്കുന്നത്. കൽക്കി എഴുതിയ, തമിഴ് സാഹിത്യത്തിലെ ഇതിഹാസരചന ‘പൊന്നിയിൻ സെൽ‌വന്’ അതേ പേരിൽ‌ മണിരത്നമൊരുക്കിയ ചലച്ചിത്രഭാഷ്യം തമിഴ് സിനിമയുടെയും സാഹിത്യത്തിന്റെയും ചരിത്രത്തിലെ ഒരപൂർവ മുഹൂർത്തമാണ്. ഭാവനകൾക്ക് ഒരിക്കലും അതിരില്ല. മഹിഷ്മതിയും കുണ്ഡല സാമ്രാജ്യവും കാലകേയരുമെന്നൊക്കെ രാജ്യത്തെയോ ആളുകളെയോ പ്രപഞ്ചത്തെത്തന്നെയോ ഭാവനയിൽനിന്നു സൃഷ്ടിക്കാം. ബാഹുബലിയിലടക്കം നമ്മൾ കണ്ടത് അത്തരം മായാലോകത്തെ കാഴ്ചകളാണ്. ‌നായകന്മാരായി സാങ്കൽപിക കഥാപാത്രങ്ങൾ, സ്ക്രീനുകളെ രോമാഞ്ചം കൊള്ളിക്കാൻ പുലിയും മാനും കടുവയും. അങ്ങനെ നാടകീയതയും സിനിമാറ്റിക് എലമെന്റുകളും കൂടിക്കലർന്ന, യാഥാർഥ്യബോധത്തോട് അകലം പാലിക്കുന്ന സിനിമകൾ ഒരുപാട് അടുത്തിടെ നാം കണ്ടു. എന്നാൽ പൊന്നിയിൻ സെൽവനിൽ അങ്ങനെയല്ല. നൂറ്റാണ്ടുകൾക്കു മുമ്പ് ജീവിച്ചിരുന്ന ...

ഋഷഭ് ഷെട്ടിയുടെ ‘കാന്താര’; ‘ഡിവൈൻ’ അനുഭവം; സിനിമാറ്റിക് വണ്ടർ; റിവ്യു

ദൈവീകമായൊരു ഫാന്റസി സ്പർശത്തിലൂടെ നാടോടിക്കഥകളെ കൂട്ടിയിണക്കി അതിൽ പകയും പ്രതികാരവും പ്രണയവും ചാലിച്ച് ഒരുക്കിയ കാവ്യമാണ് കാന്താര. തിയറ്ററിൽ നിന്നുതന്നെ അനുഭവിക്കാനുള്ളതാണ് കാന്താരയുടെ ലോകം.  1847ൽ ഒരു തുളുനാട്ടുരാജ്യം, അവിടെ ഒരു രാജാവ്. രാജ്യത്തിന്റെ സമ്പത്തും ഐശ്വര്യവും നശിച്ച് എന്തുചെയ്യണമെന്ന് അറിയാതെ വിഷമിച്ച് ഉറക്കം നഷ്ടപ്പെട്ട് അസ്വസ്ഥനായി ജിവിച്ചിരുന്നു. അങ്ങനെ ഒരു നാൾ സ്വപ്നത്തിൽ വന്ന ദൈവത്തെ അന്വേഷിച്ച് കാട് കയറുന്നു. കാടിനുനടുവിൽ മണ്ണിൽ പൊതിഞ്ഞ വരാഹരൂപം പൂണ്ട കല്ലിൽ പഞ്ചുരുളി എന്ന ദൈവത്തെ കണ്ട് തന്റെ കൂടെ തന്റെ രാജ്യത്തേക്ക് വരണമെന്ന് അവശ്യപ്പെട്ട രാജനോട് ദൈവം പകരമായി ഒരു കാര്യം ആവശ്യപ്പെട്ടു, കൂടെ ഞാൻ വരാം, സമ്പത്തും ഐശ്വര്യവും രാജാവിനും നാടിനും അനുഗ്രഹമായി നൽകാം. എന്നാൽ പ്രതിഫലമായി തന്നെ ആരാധിച്ച് കഴിഞ്ഞുകൂടുന്ന കാട്ടിലെ തന്റെ പ്രജകൾക്ക് നാട്ടിൽ ഭൂമി നൽകി അവരെ കുടിയിരുത്തണം. രാജൻ സമ്മതിച്ചതു പ്രകാരം ദൈവം കാട് വിട്ട് തന്റെ പ്രജകളോടൊപ്പം നാട്ടിലെത്തി കുടിയിരുന്നു. രാജ്യത്ത് ഐശ്വര്യം വിളങ്ങി, ദൈവത്തിനൊപ്പം കാടിറങ്ങിയ കുന്താപ്പൂർ ഗ്രാമക്കാർ നാട്ടിൽ ജീവിതം തുടങ്...