Skip to main content

ഭൂതകാലം Horror Fantasy 🔥😱🔥

ഭൂതകാലം  Horror Fantasy Duration 1:45:27 min
സൈക്കോളജിക്കൽ ത്രില്ലർ അല്ലെങ്കിൽ ഹൊറർ സിനിമ എന്നു പറയുമ്പോൾ തീർച്ചയായും അതിൽ ഒരു ആവർത്തിക്കപ്പെടുന്ന ഫോർമുല ഉണ്ടാവും.
 അത്തരത്തിലൊരു സമവാക്യത്തിൽ തളച്ചിടാതെ കാഴ്ചയും അനുഭവവും സമ്മാനിക്കുന്ന സിനിമയാണ് രാഹുൽ സദാനന്ദൻ സംവിധാനം ചെയ്തു രേവതി ഷൈൻ നിഗം എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി അവതരിപ്പിച്ച ഈ ഭൂതകാലം എന്ന സിനിമ ഈ കഥയെക്കാൾ കഥ പറയുന്ന രീതിയാണ് കയ്യടി നേടുന്നത്. സൈക്കോളജി ത്രില്ലർ ഗണത്തിൽ പെടുത്തണോ അതോ ഹലോ ഈ ഹൊറർ സിനിമയിൽ പരിഗണിക്കണോ എന്നത് പ്രേക്ഷകരുടെ കാഴ്ചയ്ക്ക് വിട്ടുകൊടുക്കുന്നു എന്നിടത്താണ് ഡയറക്ടർ ബ്രില്ല്യൻസ് കാണുന്നത്
 രേവതി അവതരിപ്പിക്കുന്ന ആശ എന്ന സ്കൂൾ ടീച്ചർ ഭർത്താവിന്റെ മരണത്തോടെ കുടുംബത്തിന്റെ ഉത്തരവാദിത്വം മുഴുവനും ഏറ്റെടുത്ത് ഈ സ്ത്രീ പ്രായമായ ഈ അമ്മയ്ക്കും മകനും ഇടയിൽ ഒരു നഗരത്തിലാണ് ഒരു വീട്ടിലാണ് ആശയുടെ ജീവിതം അമ്മയുടെ മരണത്തിനു ശേഷം ഡിപ്രഷൻ ആയ ആശയും അതിനും അതിനു പുറകെ വരുന്ന മകന്റെ ദുശ്ശീലങ്ങൾ ആയ ഓരോ കാരണത്താൽ അപമാനിക്കപ്പെടുന്ന ആശ എന്ന് സ്ത്രീ മകനെന്ന വിനുവിന്റെ ജീവിതത്തിലെ ഒറ്റപ്പെടലുകൾ ആ ആശയെ ദുഃഖത്തിൽ ആക്കി.
ആശയുടെയും വിനുവിന്റെ യും ജീവിതം കണ്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകരുടെ പ്രസരിപ്പ് ആകാംഷ കൂട്ടുന്നു ഇതുവരെയുള്ള ഭാഗം അനാവശ്യമായ ഒരു ഡയലോഗുകളും ഇല്ലെന്നുതന്നെ കാണുന്ന പ്രേക്ഷകന് മനസ്സിലാവുന്നതാണ് ആദ്യപകുതിയിൽ തന്നെ പ്രേക്ഷകനെ ഭയങ്കര ജിജ്ഞാസ ആയിരിക്കും പടത്തിന്റെ അവസാന അരമണിക്കൂർ പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ഭൂതകാലത്തെ വേറിട്ട കാഴ്ച അനുഭവമാക്കി സിനിമയുടെ കഥാപാത്ര സൃഷ്ടിയും അതിന്റെ പശ്ചാത്തലമായി വരുന്ന ശബ്ദങ്ങളും ചെറുതല്ല......

ഏറ്റവും മികച്ച അഭിനേതാക്കളെ മിടുക്ക് കാട്ടിയത് സിനിമയിൽ കാണാൻ സാധിക്കുന്നതാണ് ഓരോ കഥാപാത്രത്തിനും അതിന്റെതായ് വളർച്ചയുണ്ട് നായികയായി എത്തിയ ആതിര പട്ടേൽ ആവശ്യപ്പെട്ട രീതിയിൽ പ്രകടനം കാഴ്ചവയ്ക്കുന്നുജയിംസ് ഏലിയ,സൈജു കുറുപ്പ്, മഞ്ജു കുറുപ്പ്, അഭിരാം രാധാകൃഷ്ണൻ എന്നിവരുടെ സ്വാഭാവിക അഭിനയവും അഭിനന്ദനമർഹിക്കുന്നു.
 ഈ ചിത്രത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകരെ പിടിച്ചിരുത്തുന്നേതു പ്രധാന പങ്കുവഹിച്ച മറ്റൊരു വിഭാഗം ചിത്രത്തിന് ശബ്ദമാണ്.
 സംഗീത സംവിധായകൻ ഗോപി സുന്ദർ മികച്ച വർക്കുകളിൽ ഒന്നായി ഭൂതകാലത്തെ പരിഗണിക്കാം.
സിനിമയുടെ ഒരുഭാഗത്ത് സൈജുകുറുപ്പ് നോട് ആശയുടെ വീടിന്റെ ഉടമ പറയുന്ന ഒരു ഡയലോഗ് ഉണ്ട് " എടൊ അതൊരു വീടല്ലേ? കല്ലും മണ്ണും മരവും സിമന്റും കൊണ്ടുണ്ടാക്കി വീട്? "
 കേൾക്കുമ്പോൾ അത് ശരിയെന്ന് തോന്നിക്കുമെങ്കിലും സത്യത്തിൽ വെറും കല്ലും മണ്ണും സിമന്റ് കൊണ്ട് ഉണ്ടാക്കിയത് മാത്രമാണോ നമ്മുടെ വീടുകൾ? ഒരു കെട്ടിടത്തെ വീട് ആക്കുന്നത് അതുമായി ബന്ധപ്പെട്ട നമ്മുടെ ഓർമ്മകളാണ്;
 നമ്മുടെ ഭൂതകാലമാണ് അതാണ് നമ്മുടെ വർത്തമാനകാലത്തെ നിർണയിക്കുന്നത്.
 ഈയൊരു ചിന്തയെ ഭൂതകാലം എന്ന സിനിമ പ്രേക്ഷകരിലേക്ക് അങ്ങനത്തെ രീതിയിൽ കൊണ്ടുപോകുന്നുണ്ട്.
 ചുരുക്കത്തിൽ പറഞ്ഞാൽ ഭൂതകാലം എന്ന സിനിമ സോണിയ ലൈവിൽ റിലീസ് ചെയ്തിരിക്കുന്നത് നമ്മളെല്ലാവരും തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സിനിമ തന്നെയാണ്...........
 പിന്നെ എന്റെ ഒരു വ്യക്തിപരമായ അഭിപ്രായം എന്നുവെച്ചാൽ ഇതിന്റെ അവസാന ഭാഗം ഒരു 10 മിനിറ്റ് ക്ലൈമാക്സ് പ്രേക്ഷകർ വിചാരിച്ചത് പോലെയല്ല വന്നിരിക്കുന്നത് അതുകൊണ്ട് ഒരു നിരാശയുണ്ട്😞🤨

                                   Aneeshkumar
                                     Master._ak
                                     Rate 3.6/5

 ക്ലൈമാക്സ് കുറച്ചു കൂടി ചെയ്യേണ്ടതായിരുന്നു ഇത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ്

1. അവസാന ക്ലൈമാക്സ് പ്രേതം മുന്നിട്ട് എന്തുകൊണ്ട് അവരെ കൊന്നില്ല ഡയറക്ടർ കാണുകയാണെങ്കിൽ ഒരു ഉത്തരം പറയണം? കുറച്ചു curiosityഉണ്ട് അതുകൊണ്ടാ 😘😱😱👏🏻
 

Comments

Popular posts from this blog

12th Man Official Review

  12th Man Official Review ഒരു റിസോർട്ടിലേക്ക് ആഘോഷിക്കാനെത്തുന്ന 11 സുഹൃത്തുക്കൾ പന്ത്രണ്ടാമനായി എത്തുന്ന ഒരു അപരിചിതൻ. പാർട്ടി തുടങ്ങി ഒരു മണിക്കൂർ പിന്നിടുമ്പോൾ അവശേഷിക്കുന്ന 10 സുഹൃത്തുക്കൾ മാത്രം ആ ഒരു സുഹൃത്തിനെ കൊന്ന കൊലയാളി അവരിൽ ആരാണ് ? ആദ്യവസാനം കാണികളെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്നു എന്നതിനാലാണ് 12th മാൻ എന്ന സിനിമയുടെ വിജയം......   12th മാൻ എന്ന സിനിമയിലൂടെ ജീത്തു ജോസഫ് മോഹൻലാൽ സാറും വീണ്ടും മലയാളി പ്രേക്ഷകരെ വീണ്ടും ഞെട്ടി ക്കുകയാണ് ദൃശ്യത്തിനു ശേഷം എന്താണ് ജിത്തുജോസഫ് ലാൽ കോമ്പിനേഷൻ ഇന്നും പ്രേക്ഷകർ ആഗ്രഹിക്കുന്നത് അത് കൃത്യമായും നൽകിയ സിനിമയാണ് 12th Man സിനിമയുടെ ദൈർഘ്യം എന്നുപറയുന്നത് രണ്ടു മണിക്കൂർ 43 മിനിറ്റ് സിനിമയുടെ നട്ടെല്ല് എന്ന് പറയുന്നത് തിരക്കഥ തന്നെയാണ്.  അഞ്ചു പുരുഷന്മാരും 6 സ്ത്രീകളും അടങ്ങുന്ന സംഘം ആണ് അതിൽ ഒരാളുടെ ബാച്ച്ലർ പാർട്ടിക്കായി റിസോർട്ടിലേക്ക് എത്തുന്നത്. അടിച്ചു പൂക്കുറ്റിയായി കോൺതെറ്റി റിസോർട്ടിൽ അലമ്പ് ഉണ്ടാക്കുന്ന അപരിചിതനായ ആണ് അനാവശ്യമായി പ്രശ്നം ഉണ്ടാക്കുക സ്ത്രീകളോട് ദയാർദ്ര പ്രയോഗം നടത്തുകയും ചെയ്യുന്ന ഒരു കഥാപാത്രം...

ചരിത്രത്തിൽനിന്ന് ഉറവയെടുത്ത കഥ; പകയും പ്രതികാരവും ചുവപ്പിച്ചത് – പൊന്നിയിൻ സെൽവൻ PART 1

ഇതിഹാസങ്ങളോടു പണ്ടു മുതലേ പ്രത്യേക താൽപര്യമുണ്ട് മണിരത്നത്തിന്. മഹാഭാരത്തിലെ കർണകഥയിൽനിന്നു കടമെടുത്ത ദളപതിയും രാമായണത്തിലെ രാവണനിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടെടുത്ത രാവണും ഒക്കെ അതിനു തെളിവുകളാണ്. എന്നാൽ ഇത്തവണ ചരിത്ര പശ്ചാത്തലമുള്ള, ഇതിഹാസസമാനമായ ഒരു നോവലിനെയാണ് മണിരത്നം സ്ക്രീനിലെത്തിക്കുന്നത്. കൽക്കി എഴുതിയ, തമിഴ് സാഹിത്യത്തിലെ ഇതിഹാസരചന ‘പൊന്നിയിൻ സെൽ‌വന്’ അതേ പേരിൽ‌ മണിരത്നമൊരുക്കിയ ചലച്ചിത്രഭാഷ്യം തമിഴ് സിനിമയുടെയും സാഹിത്യത്തിന്റെയും ചരിത്രത്തിലെ ഒരപൂർവ മുഹൂർത്തമാണ്. ഭാവനകൾക്ക് ഒരിക്കലും അതിരില്ല. മഹിഷ്മതിയും കുണ്ഡല സാമ്രാജ്യവും കാലകേയരുമെന്നൊക്കെ രാജ്യത്തെയോ ആളുകളെയോ പ്രപഞ്ചത്തെത്തന്നെയോ ഭാവനയിൽനിന്നു സൃഷ്ടിക്കാം. ബാഹുബലിയിലടക്കം നമ്മൾ കണ്ടത് അത്തരം മായാലോകത്തെ കാഴ്ചകളാണ്. ‌നായകന്മാരായി സാങ്കൽപിക കഥാപാത്രങ്ങൾ, സ്ക്രീനുകളെ രോമാഞ്ചം കൊള്ളിക്കാൻ പുലിയും മാനും കടുവയും. അങ്ങനെ നാടകീയതയും സിനിമാറ്റിക് എലമെന്റുകളും കൂടിക്കലർന്ന, യാഥാർഥ്യബോധത്തോട് അകലം പാലിക്കുന്ന സിനിമകൾ ഒരുപാട് അടുത്തിടെ നാം കണ്ടു. എന്നാൽ പൊന്നിയിൻ സെൽവനിൽ അങ്ങനെയല്ല. നൂറ്റാണ്ടുകൾക്കു മുമ്പ് ജീവിച്ചിരുന്ന ...

ഋഷഭ് ഷെട്ടിയുടെ ‘കാന്താര’; ‘ഡിവൈൻ’ അനുഭവം; സിനിമാറ്റിക് വണ്ടർ; റിവ്യു

ദൈവീകമായൊരു ഫാന്റസി സ്പർശത്തിലൂടെ നാടോടിക്കഥകളെ കൂട്ടിയിണക്കി അതിൽ പകയും പ്രതികാരവും പ്രണയവും ചാലിച്ച് ഒരുക്കിയ കാവ്യമാണ് കാന്താര. തിയറ്ററിൽ നിന്നുതന്നെ അനുഭവിക്കാനുള്ളതാണ് കാന്താരയുടെ ലോകം.  1847ൽ ഒരു തുളുനാട്ടുരാജ്യം, അവിടെ ഒരു രാജാവ്. രാജ്യത്തിന്റെ സമ്പത്തും ഐശ്വര്യവും നശിച്ച് എന്തുചെയ്യണമെന്ന് അറിയാതെ വിഷമിച്ച് ഉറക്കം നഷ്ടപ്പെട്ട് അസ്വസ്ഥനായി ജിവിച്ചിരുന്നു. അങ്ങനെ ഒരു നാൾ സ്വപ്നത്തിൽ വന്ന ദൈവത്തെ അന്വേഷിച്ച് കാട് കയറുന്നു. കാടിനുനടുവിൽ മണ്ണിൽ പൊതിഞ്ഞ വരാഹരൂപം പൂണ്ട കല്ലിൽ പഞ്ചുരുളി എന്ന ദൈവത്തെ കണ്ട് തന്റെ കൂടെ തന്റെ രാജ്യത്തേക്ക് വരണമെന്ന് അവശ്യപ്പെട്ട രാജനോട് ദൈവം പകരമായി ഒരു കാര്യം ആവശ്യപ്പെട്ടു, കൂടെ ഞാൻ വരാം, സമ്പത്തും ഐശ്വര്യവും രാജാവിനും നാടിനും അനുഗ്രഹമായി നൽകാം. എന്നാൽ പ്രതിഫലമായി തന്നെ ആരാധിച്ച് കഴിഞ്ഞുകൂടുന്ന കാട്ടിലെ തന്റെ പ്രജകൾക്ക് നാട്ടിൽ ഭൂമി നൽകി അവരെ കുടിയിരുത്തണം. രാജൻ സമ്മതിച്ചതു പ്രകാരം ദൈവം കാട് വിട്ട് തന്റെ പ്രജകളോടൊപ്പം നാട്ടിലെത്തി കുടിയിരുന്നു. രാജ്യത്ത് ഐശ്വര്യം വിളങ്ങി, ദൈവത്തിനൊപ്പം കാടിറങ്ങിയ കുന്താപ്പൂർ ഗ്രാമക്കാർ നാട്ടിൽ ജീവിതം തുടങ്...